Saturday, August 6, 2011

വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥിക്ക്..... ബാലചന്ദ്രന്‍ ചുള്ളിക്കാട്..

ഞാന്‍ മരിക്കുമ്പോള്‍ ശവം നിനക്കു തരും.

എന്റെ മസ്തിഷ്കം നീ പരിശോധിക്കും.
ഉന്മാദത്തിന്റെ ഉറവിടം കണ്ടെത്താനാവില്ല.

എന്റെ കണ്ണുകള്‍ നീ തുരന്നു നോക്കും.
ഞാന്‍ കണ്ട ലോകരൂപം അവയിലുണ്ടാവില്ല.

എന്റെ തൊണ്ട നീ മുറിച്ചു നോക്കും.
എന്റെ ഗാനം വെളിപ്പെടുകയില്ല.

എന്റെ ഹൃദയം നീ കുത്തിത്തു
ക്കും .
അപ്പോഴേയ്ക്കും ഇടിമിന്നലുകള്‍ താമസം മാറ്റിയിരിക്കും.

എന്റെ അരക്കെട്ട് നീ വെട്ടിപ്പൊളിയ്കും
അതറിഞ്ഞ മഹോല്‍സവങ്ങളോ, ആവര്‍ത്തിക്കപ്പെടുകയില്ല.

എന്റെ കാലുകള്‍ നീ കീറിമുറിച്ച്‌ പഠിക്കും.
പക്ഷെ ,എന്റെ കാല്‍പ്പാടുകള്‍
നിനക്കൊരിക്കലും എണ്ണിതീര്‍ക്കുവാനാവില്ല .

No comments:

Post a Comment